പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇഡിയും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്. രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെ ഓഫീസിൽ നടന്ന റെയ്ഡിനിടെ മുഖ്യമന്ത്രി നേരിട്ടെത്തി കേന്ദ്ര ഏജൻസിയുടെ പ്രവർത്തനം തടഞ്ഞതായാണ് റിപ്പോർട്ടുകൾ.
വ്യാഴാഴ്ച നടന്ന റെയ്ഡിനിടെ നാടകീയ രംഗങ്ങളാണ് കൊൽക്കത്തയിൽ അരങ്ങേറിയത്. റെയ്ഡിനിടെ ഐ-പാക് ഓഫീസിലെത്തിയ മുഖ്യമന്ത്രി, ഒരു ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതായി ഇഡി വൃത്തങ്ങൾ ആരോപിക്കുന്നു. വെറും മൂന്ന് ഇഡി ഉദ്യോഗസ്ഥരെ നേരിടാൻ ഡസൻ കണക്കിന് പോലീസുകാരെയും മുഖ്യമന്ത്രിയുടെ ഇസഡ് കാറ്റഗറി സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചതായാണ് വിവരം.
സ്ഥാനക്കയറ്റം അടിച്ചേൽപ്പിക്കാൻ കഴിയില്ല: കേരളത്തിന്റെ മലയാള ഭാഷാ ബില്ലിനെ എതിർത്ത് കർണാടക മുഖ്യമന്ത്രി
സംഭവസ്ഥലത്തുണ്ടായിരുന്ന പശ്ചിമ ബംഗാൾ ഡിജിപി ഇഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. റെയ്ഡിൽ ഒന്നും കണ്ടെത്തിയില്ലെന്ന് രേഖപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകിയതായി ഇഡി വൃത്തങ്ങൾ പറയുന്നു. ഭീഷണിപ്പെടുത്തി ഔദ്യോഗിക രേഖകളിൽ മാറ്റം വരുത്തിയതായും സ്വതന്ത്ര സാക്ഷികളെ പോലീസ് ഭയപ്പെടുത്തിയതായും ഇഡി ആരോപിച്ചു.



