കാസിൽ ഗാൻഡോൾഫോയിൽ വച്ച് ഉക്രേനിയൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കിയുമായി ലെയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. ഡിസംബർ ഒൻപതിനു നടത്തിയ കൂടിക്കാഴ്ച തികച്ചും സൗഹാർദപരമായിരുന്നു.

ഉക്രൈനിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. അതേസമയം, സംഭാഷണം തുടരേണ്ടതിന്റെ ആവശ്യകത പരിശുദ്ധ പിതാവ് ആവർത്തിക്കുകയും നയതന്ത്ര സംരംഭങ്ങൾ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കു നയിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. യുദ്ധത്തടവുകാരുടെ പ്രശ്നങ്ങളെക്കുറിച്ചും ഉക്രേനിയൻ കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൂടിക്കാഴ്ചയിൽ സംസാരിച്ചു.