തായ്‌ലൻഡും കംബോഡിയയും തമ്മിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടിട്ടും, തായ്‌ലൻഡ് വീണ്ടും കംബോഡിയൻ അതിർത്തിയിൽ വ്യോമാക്രമണം നടത്തി.
കംബോഡിയയുമായുള്ള തർക്ക അതിർത്തിയിൽ തായ്‌ലൻഡ് വ്യോമാക്രമണം നടത്തിയതായി തായ്‌ലൻഡ് സൈനിക വക്താവ് മേജർ ജനറൽ വിൻതായ് സുവാരി തിങ്കളാഴ്ച പറഞ്ഞു. നേരത്തെ, വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇരു രാജ്യങ്ങളും പരസ്പരം ആരോപിച്ചിരുന്നു.
തായ് സൈന്യം കംബോഡിയൻ അതിർത്തിയിൽ എഫ്-16 വിമാനങ്ങൾ വിന്യസിക്കുകയും വ്യോമാക്രമണം നടത്തുകയും ചെയ്യുന്നു. ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയുടെ കിഴക്കേ അറ്റത്തുള്ള രണ്ട് സ്ഥലങ്ങളിലുണ്ടായ പുതിയ ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് ഒരു തായ് സൈനികൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തായ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.



