എം.സി.ഡിയിലെ 12 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ഏഴ് വാർഡുകളും ആം ആദ്മി പാർട്ടി (എ.എ.പി) മൂന്ന് വാർഡുകളും നേടി. കോൺഗ്രസും ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കും ഓരോ വാർഡിൽ വീതം വിജയിച്ചു.
ഡൽഹിയിലുടനീളമുള്ള 10 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയിലാണ് രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ ദേശീയ തലസ്ഥാനത്ത് അധികാരത്തിൽ വന്നതിന് ശേഷമുള്ള ബിജെപിയുടെ ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പ് പരീക്ഷണമായിരുന്നു ഈ തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പുകൾ.
ബിജെപിയുടെ സുമൻ കുമാർ ഗുപ്ത എഎപി സ്ഥാനാർത്ഥി ഹർഷ് ശർമ്മയെ 1,182 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഷാലിമാർ ബാഗ് ബി വാർഡിലും ബിജെപിക്ക് മികച്ച വിജയം. അനിത ജെയിൻ എഎപിയുടെ ബബിത റാണയെ 10,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ രേഖ ഗുപ്ത വിജയിച്ച് ഡൽഹി മുഖ്യമന്ത്രിയായതിനെത്തുടർന്ന് ആ സീറ്റ് ഒഴിവു വന്നു.



