ഇന്ത്യൻ നാവികസേന തിങ്കളാഴ്ച ഐഎൻഎസ് മാഹിയെ കമ്മീഷൻ ചെയ്തു. മാഹി ക്ലാസ് ആൻ്റി-സബ്മറൈൻ വാർഫെയർ ഷാൾ വാട്ടർ ക്രാഫ്റ്റുകളിൽ ആദ്യത്തേതാണ് ഇത്. ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്യുന്നതിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുഖ്യാതിഥിയായിരുന്നു. 

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ) നിർമ്മിച്ച ഐഎൻഎസ് മാഹി, നാവിക കപ്പൽ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യയുടെ ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) സംരംഭത്തിന്റെ മുൻനിരയെ പ്രതിനിധീകരിക്കുന്നു. ഒതുക്കമുള്ളതും എന്നാൽ ശക്തവുമായ ഈ കപ്പൽ ചടുലത, കൃത്യത, സഹിഷ്ണുത എന്നിവ ഉൾക്കൊള്ളുന്നു. ഇവ സമുദ്രതീരങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതിന് അത്യാവശ്യമായ ഗുണങ്ങളാണെന്ന് നാവികസേന പറഞ്ഞു. 

ഫയർ പവർ, സ്റ്റെൽത്ത്, മൊബിലിറ്റി എന്നിവയുടെ മിശ്രിതത്തോടെ, അന്തർവാഹിനികളെ വേട്ടയാടാനും, തീരദേശ പട്രോളിംഗ് നടത്താനും, ഇന്ത്യയുടെ സുപ്രധാന സമുദ്ര സമീപനങ്ങൾ സുരക്ഷിതമാക്കാനുമാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സേന കൂട്ടിച്ചേർത്തു.

കേരളത്തിന് അഭിമാനം
നാവികസേനയ്ക്കായി കൊച്ചി കപ്പൽശാല നിർമിക്കുന്ന എട്ട് ആൻ്റി സബ്മറൈനുകളിൽ ആദ്യത്തേതാണ് മാഹി.  ആഴം കുറഞ്ഞ തീരദേശ ജലങ്ങളില്‍ അന്തര്‍വാഹിനികളെ കണ്ടെത്തി ഇല്ലാതാക്കുന്നതിനാണ് ഈ ആധുനിക യുദ്ധക്കപ്പല്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത്.  78 മീറ്റർ നീളവും 1,100 ടൺ ഭാരവുമുള്ള കപ്പലിന് 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും നാവികസേന അറിയിച്ചത് പോലെ  രാജ്യത്തിൻ്റെ സമുദ്രാതിര്‍ത്തി സംരക്ഷിക്കുന്നതില്‍ മാഹി നിര്‍ണായക പങ്ക് വഹിക്കും. ടോര്‍പ്പിഡോകളും അന്തര്‍വാഹിനി വിരുദ്ധ റോക്കറ്റുകളും ഇതില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കും.

മലബാര്‍ തീരത്തെ ചരിത്രപ്രസിദ്ധമായ തീരദേശ പട്ടണമായ മാഹിയുടെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. ഈ കപ്പലിന്‍റെ ചിഹ്നത്തില്‍ കളരിപ്പയറ്റിന്‍റെ വഴക്കമുള്ള വാളായ ഉറുമി മുദ്ര പതിപ്പിച്ചിട്ടുണ്ട്. തിരമാലകളിൽനിന്ന് ഉയർന്നുവരുന്ന ഉറുമിയാണുള്ളത്. ചടുലത, കൃത്യത, മാരകമായ ചാരുത എന്നിവയുടെ പ്രതീകമാണിത്.