നേരിട്ടുള്ള യുദ്ധത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് പാകിസ്ഥാൻ ഇപ്പോൾ തിരിച്ചറിഞ്ഞുവെന്നും അതിനാൽ നിഴൽ യുദ്ധങ്ങളിലൂടെ ഇന്ത്യയിൽ അസ്ഥിരത വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഡൽഹിയിലെ ബോംബാക്രമണം ആ ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച എൻഡിഐഎമ്മിലെ (ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്) ബിരുദദാന ചടങ്ങിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം
നേരിട്ടുള്ള യുദ്ധത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് പാകിസ്ഥാൻ ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാൽ, നിഴൽ യുദ്ധങ്ങളിലൂടെയും വ്യാജ സംഘർഷങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. ഡൽഹിയിലെ ബോംബാക്രമണങ്ങൾ അതിന്റെ സാന്നിധ്യം പ്രകടിപ്പിക്കാനുള്ള ഈ ശ്രമത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇന്ത്യ മാറിയതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യ ഈ പ്രവർത്തനങ്ങളെല്ലാം മുൻകൂട്ടി കാണുകയും സമയബന്ധിതമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇന്ത്യയുടെ എല്ലാ കോണുകളിലും ബോംബാക്രമണം നടത്തുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം, മുംബൈ ഉൾപ്പെടെ നമ്മുടെ പല നഗരങ്ങളും അവരുടെ ലക്ഷ്യങ്ങളായിരുന്നു.” ജനറൽ ദ്വിവേദി പറഞ്ഞു.



