ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൻ്റെ ഫൈനലിൽ ഞായറാഴ്ച (നവംബർ 2) ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇറങ്ങുകയാണ് ഇന്ത്യ. നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്പോർട്സ് അക്കാദമിയിലാണ് മത്സരം നടക്കുക. ഇരു ടീമുകളും തങ്ങളുടെ കന്നി കിരീടമാണ് ലക്ഷ്യ വയ്ക്കുന്നത്. ആദ്യ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 125 റൺസിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് ടിക്കറ്റെടുത്തത്.
രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. അതും ലോകകപ്പ് സെമി ഫൈനൽ മത്സരത്തിലെ റെക്കോഡ് ചേസിങ്ങുമായി. ഇതുവരെ രണ്ട് ടീമുകളും വനിതാ ലോകകപ്പ് നേടിയിട്ടില്ലെന്നിരിക്കെ ഏത് ടീം കിരീടം നേടിയാലും അത് ചരിത്രമായി മാറും.



