അമേരിക്കയെ ‘ഭീഷണി’ എന്ന് വിശേഷിപ്പിച്ച് ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ്, യുഎസ് ദീർഘകാലമായി സ്വതന്ത്ര വ്യാപാരത്തിൽ നിന്ന് നേട്ടമുണ്ടാക്കിയെന്നും എന്നാൽ ഇപ്പോൾ താരിഫുകൾ വിലപേശലിനുള്ള ഉപാധിയായി ഉപയോഗിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ 50% വരെ താരിഫ് ചുമത്തിയ യുഎസ് നീക്കത്തെ ചൈന ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിശ്ശബ്ദത പാലിക്കുന്നത് ഭീഷണി ഉയർത്തുന്നവരെ കൂടുതൽ ധൈര്യശാലിയാക്കുമെന്നും ചൈന ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കായി ചൈനീസ് വിപണി തുറക്കുന്നതിനെക്കുറിച്ച് സംസാരിച്ച ഫെയ്‌ഹോങ്, ഇരു രാജ്യങ്ങളുടെയും വിപണികളിലെ ഉൽപ്പന്നങ്ങളുടെ കൈമാറ്റം വഴി വലിയ പുരോഗതി നേടാൻ കഴിയുമെന്ന് പറഞ്ഞു. ഐടി, സോഫ്റ്റ്‌വെയർ, ബയോമെഡിസിൻ എന്നിവയിൽ ഇന്ത്യക്ക് മികച്ച സാധ്യതകളുണ്ടെന്നും അതേസമയം ഇലക്ട്രോണിക് നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം, പുതിയ ഊർജ്ജം എന്നിവയിൽ ചൈന അതിവേഗം വളരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രണ്ട് പ്രധാന വിപണികളും ഒന്നിച്ചാൽ ഒന്നിനൊപ്പം ഒന്ന് ചേരുമ്പോൾ രണ്ടിൽ കൂടുതലുള്ള ഫലം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ബിസിനസ്സുകൾ ചൈനയിൽ നിക്ഷേപം നടത്തണമെന്ന് ചൈന ആഗ്രഹിക്കുന്നതായും, ചൈനീസ് സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ നീതിയുക്തവും വിവേചനരഹിതവുമായ ബിസിനസ്സ് അന്തരീക്ഷം ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.