2014 ഓഗസ്റ്റ് ആറിന് ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഇറാഖിലെ ഖാരാഖോഷ് പിടിച്ചെടുത്തപ്പോൾ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി ക്രൈസ്തവർ ഖരാഖോഷിലെയും പരിസര പ്രദേശങ്ങളിലെയും ചരിത്രപരമായ നിനവേ സമതലത്തിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കപ്പെട്ടു. ഇറാഖിൽ നിന്ന് വൻതോതിൽ ക്രൈസ്തവർ പലായനം ചെയ്തിട്ടും, 2017-ൽ മോചനം നേടിയതിനുശേഷം പലരും ഖാരാഖോഷിലേക്ക് മടങ്ങിയെത്തുകയും അവരുടെ ദൈവാലയങ്ങളും വീടുകളും പുനർനിർമ്മിക്കാനും അവരുടെ നാട്ടിൽ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു.

നിലവിലെ സംഘർഷങ്ങൾക്കും സമാധാനപ്രശ്നങ്ങൾക്കുമിടയിൽ മൊസൂളിലെയും പരിസര പ്രദേശങ്ങളിലെയും സിറിയൻ കത്തോലിക്കാ അതിരൂപത, ഇറാഖിലെ ഖാരാഖോഷിൽ (ബാഗ്ദാദ്) കുട്ടികൾക്കായി ആദ്യ കുർബാന സ്വീകരണം നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തിലെ വിവിധ ദൈവാലയങ്ങളിൽ 450 ലധികം കുട്ടികളാണ് ആദ്യകുർബാന സ്വീകരണം നടത്തിയത്.

ആഘോഷവേളയിലെ തന്റെ പ്രസംഗങ്ങളിൽ, ആർച്ച് ബിഷപ്പ് ബെനഡിക്റ്റസ് ഹാനോ, നിർബന്ധിത നാടുകടത്തൽ മൂലമുണ്ടായ കഷ്ടപ്പാടുകൾക്കിടയിലും, തങ്ങളുടെ പൂർവിക മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള അവരുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, പ്രാദേശിക ക്രിസ്ത്യൻ സമൂഹത്തിന്റെ ഉറച്ച വിശ്വാസത്തെ പ്രശംസിച്ചു.

“ഈ സംഘം വിശ്വാസത്തോടെ ക്രിസ്തുവിന്റെ ശരീരത്തെ സ്വീകരിക്കുന്നത് കാണുമ്പോൾ, നമ്മുടെ കുടുംബങ്ങൾ അവരുടെ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നെന്നും, നമ്മുടെ സഭ വളർന്ന് അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നുവെന്നും നമുക്ക് മനസ്സിലാകും” – അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ വിശ്വാസം വളർത്തിയെടുക്കുന്നതിൽ കത്തോലിക്കാ കുടുംബങ്ങൾക്കുള്ള നിർണായക പങ്കിനെ ബിഷപ്പ് ഹാനോ എടുത്തുപറഞ്ഞു: “അച്ഛനും അമ്മയും വിശ്വാസത്തിൽ ഐക്യപ്പെടുമ്പോൾ, കുടുംബം പ്രലോഭനങ്ങൾ, തിന്മ, ധാർമ്മിക വ്യതിയാനം എന്നിവയെ ചെറുക്കാൻ കഴിവുള്ള ഒരു കോട്ടയായി മാറുന്നു. ഈ ആഘോഷങ്ങൾ നമ്മുടെ സഭയ്ക്ക് വലിയ സന്തോഷവും ക്രിസ്തീയ വിശ്വാസത്തിന്റെ നവീകരണത്തിനും സ്ഥിരോത്സാഹത്തിനും ജീവിക്കുന്ന സാക്ഷ്യമാണ്”- ആർച്ച് ബിഷപ്പ് ഊന്നിപ്പറഞ്ഞു.

വടക്കൻ ഇറാഖിലെ നിനെവേ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഖ്വാറാക്കോഷ്, രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ നഗരങ്ങളിൽ ഒന്നാണ്. എന്നിരുന്നാലും, 2014 ന് മുമ്പ് ഏകദേശം 60,000 ആയിരുന്ന ക്രൈസ്തവരുടെ എണ്ണം ഇന്ന് ഏകദേശം 30,000 ആയി കുറഞ്ഞു.