പതിനേഴുകാരനായ ആര്യൻ അസാരി തന്റെ സുഹൃത്തുക്കൾക്കായി തലയ്ക്കു മുകളിലൂടെ പറക്കുന്ന ഒരു വിമാനത്തിന്റെ ലളിതമായ ഒരു വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. എന്നാൽ, ഒരിക്കൽപോലും അവർ കരുതിയിട്ടുണ്ടാകില്ല പകർത്തിയത് എയർ ഇന്ത്യയുടെ ഡ്രീംലൈനർ 787-8 ന്റെ അവസാന നിമിഷങ്ങളുടെ തീക്ഷ്ണമായ ദൃശ്യങ്ങളാണെന്ന്. അപകടത്തിന് പിന്നാലെ ആ ദൃശ്യങ്ങൾ വൈറലായി. ഇത് എന്താണ് വിമാനത്തിന് സംഭവിച്ചതെന്ന് മനസിലാക്കാൻ അന്വേഷകരെ സഹായിച്ചേക്കാം.
വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന അച്ഛനെ കാണാൻ ജൂൺ 12 നാണ് ആര്യൻ അഹമ്മദാബാദിലെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വിമാനത്താവളത്തിനും അപകടം നടന്ന സ്ഥലത്തിനും ഇടയിലുള്ള ഒരു സ്ഥലത്ത് പിതാവിന്റെ വീട്ടിൽ എത്തിയപ്പോൾ, വിമാനങ്ങൾ പലപ്പോഴും തലയ്ക്ക് മുകളിലൂടെ താഴ്ന്ന് പറക്കുന്നതായി അദ്ദേഹം കണ്ടെത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.