സംസ്ഥാനത്തെ സ്വർണവിലയിലെ വീണ്ടും കുതിപ്പ് വീണ്ടും തുടരുന്നു. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീട് ഉയർച്ചയാണ് ഉണ്ടായത്. ഇന്നലെ 160 രൂപയാണ് സ്വർണവിലയിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ വർദ്ധനവ്. തുടർച്ചയായ മൂന്നാം ദിവസമാണ് ഈ മാസം സ്വർണവിപണിയിൽ വർദ്ധനവ് ഉണ്ടാകുന്നത്. ഇന്ന് 80 രൂപ കൂടി 72,720 രൂപയിലെത്തി വിപണി. ഇതോടെ ഈ മാസത്തെ ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ് സ്വർണ വിപണി.
ഒരു ഗ്രാം സ്വർണത്തിൻ്റെ വില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 9000 കടന്നിരിക്കുകയാണ്. 9090 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.