പ്രകൃതി സംരക്ഷിക്കുന്നതിനും കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനും സൗദി ഗ്രീന്‍, മിഡിലീസ്റ്റ് ഗ്രീന്‍ എന്നീ സംരംഭങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. രണ്ടു സംരംഭങ്ങളും ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കുന്നതില്‍ രാജ്യത്തിെന്‍റയും മേഖലയുടെയും ദിശ നിര്‍ണയിക്കുന്നതാവും. ആഗോള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കാര്യമായ സംഭാവന നല്‍കുകയും ചെയ്യും. പ്രധാന ആഗോള എണ്ണ ഉല്‍പാദന രാജ്യമെന്ന നിലയില്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സൗദി അറേബ്യക്കുള്ള ഉത്തരവാദിത്തം നന്നായറിയാം. എണ്ണ, വാതക, ഉൗര്‍ജ വിപണികളെ സുസ്ഥിരമാക്കുന്നതില്‍ രാജ്യം പ്രധാന പങ്കുവഹിക്കുന്നതുപോലെ ഹരിതയുഗത്തിലേക്ക് ഭാവിയെ നയിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും കിരീടാവകാശി പറഞ്ഞു.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ പ്രവര്‍ത്തിക്കും. മരുഭൂമീകരണം പോലുള്ള പാരിസ്ഥിതിക വെല്ലുവിളികള്‍ രാജ്യവും മേഖലയും നേരിടുന്നുണ്ട്. ഇത് മേഖലക്ക് സാമ്ബത്തിക ഭീഷണിയുണ്ടാക്കുന്നു. വാതകങ്ങളില്‍നിന്നുള്ള വായുമലിനീകരണം പൗരന്മാരുടെ ശരാശരി ആയുസ്സ് ഒന്നര വയസ്സ് കുറക്കുന്നതായി കണക്കാക്കപ്പെടുന്നു. സൗദി ഗ്രീന്‍ സംരംഭത്തിലൂടെ സസ്യസംരക്ഷണം വര്‍ധിപ്പിക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനും ഭൂമിയുടെ നാശത്തെ ചെറുക്കാനും സമുദ്രജീവികളെ സംരക്ഷിക്കാനും പ്രവര്‍ത്തിക്കും. വിവിധ പദ്ധതികളുള്‍പ്പെടുന്നതാണ് ഇരു സംരംഭങ്ങളും. വരുംദശകങ്ങളില്‍ സൗദി അറേബ്യയില്‍ 10 ബില്യണ്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. ഏകദേശം 40 ദശലക്ഷം ഹെക്ടര്‍ തരിശുഭൂമി പുനരുജ്ജീവിപ്പിക്കുന്നതിനു തുല്യമാണിത്. ഇതോടെ വൃക്ഷങ്ങളാല്‍ മൂടപ്പെട്ട സ്ഥലങ്ങളുടെ വിസ്തൃതി 12 മടങ്ങ് വര്‍ധിക്കും. കൂടാതെ സംരക്ഷിത പ്രദേശങ്ങളുടെ വിസ്തൃതി 30 ശതമാനത്തിലധികം വര്‍ധിപ്പിക്കാനും സാധിക്കും. നിലവില്‍ ആറുലക്ഷം ചതുരശ്ര കിലോമീറ്റര്‍ എന്നാണ് കണക്കാക്കുന്നത്. ഒാരോ രാജ്യത്തിെന്‍റ 17 ശതമാനം പ്രദേശം സംരക്ഷിക്കുകയെന്ന നിലവിലെ ആഗോള ലക്ഷ്യം കൈവരിക്കാനാകും. നടപ്പാക്കാന്‍ പോകുന്ന പുനരുപയോഗ ഉൗര്‍ജ പദ്ധതികളിലൂടെയും ശുദ്ധമായ ഹൈഡ്രോകാര്‍ബണ്‍ സാേങ്കതിക മേഖലയിലെ പദ്ധതികളിലൂടെയും ആഗോളതലത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുമെന്നും കിരീടാവകാശി പറഞ്ഞു.

ഗ്രീന്‍ മിഡിലീസ്റ്റ് സംരംഭം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും നടപ്പാക്കുക. മിഡിലീസ്റ്റ് രാജ്യങ്ങളിലായി 40 ബില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കും. മൊത്തം 50 ബില്യണ്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ മരം നടല്‍ പദ്ധതിയായിരിക്കും ഇതെന്നും കിരീടാവകാശി പറഞ്ഞു. മരം നടല്‍ പദ്ധതിയിലൂടെ 200 ദശലക്ഷം ഹെക്ടര്‍ തരിശായ പ്രദേശത്തെ പുനരുജ്ജീവിപ്പിക്കാനാവും. ആഗോള കാര്‍ബണ്‍ നിരക്കിെന്‍റ 2.5 ശതമാനം കുറവ് കൈവരിക്കാനാകും. പശ്ചിമേഷ്യയില്‍ ശുദ്ധമായ ഉൗര്‍ജ ഉല്‍പാദനത്തിെന്‍റ വിഹിതം ഏഴു ശതമാനം കവിയുന്നില്ല. മേഖലയിലെ എണ്ണ ഉല്‍പാദനത്തില്‍ ഉപയോഗിക്കുന്ന സാേങ്കതിക വിദ്യകള്‍ കാര്യക്ഷമമല്ല. സൗദി അറേബ്യ മറ്റു രാജ്യങ്ങളുമായി അറിവുകള്‍ കൈമാറിയും അനുഭവങ്ങള്‍ പങ്കുവെച്ചും പ്രവര്‍ത്തിക്കും. ഇത് മേഖലയില്‍ എണ്ണ ഉല്‍പാദനത്തിെന്‍റ ഫലമായുണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം 60 ശതമാനത്തിലധികം കുറക്കാന്‍ സഹായിക്കും. സംയുക്ത പരിശ്രമങ്ങളിലൂടെ ആഗോള സംഭാവനകളുടെ 10 ശതമാനത്തിലധികം കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുമെന്നും കിരീടാവകാശി പറഞ്ഞു. ഇരു സംരംഭങ്ങളിലൂടെയും സസ്യസംരക്ഷണ അനുപാതം വര്‍ധിപ്പിക്കാനാകും. ഉയര്‍ന്ന താപനില പോലുള്ള പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുകയെന്നത് രാജ്യത്തിെന്‍റ അഭിലാഷത്തിെന്‍റയും വിഷന്‍ 2030െന്‍റയും ഭാഗമാണെന്നും കിരീടാവകാശി വിശദീകരിച്ചു.

ഉയര്‍ന്ന താപനില, കുറഞ്ഞ മഴ, ഉയര്‍ന്ന പൊടിപടലങ്ങള്‍, മരുഭൂമീകരണം, പൊതുജനാരോഗ്യ സരക്ഷണം, പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരം ഉയര്‍ത്തുക തുടങ്ങിയവയാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നു. തുടക്കം മാത്രമാണിത്. രാജ്യവും മേഖലയും ലോകവും വലിയ തോതില്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരെ മുന്നേറേണ്ടതുണ്ടെന്നും കിരീടാവകാശി പറഞ്ഞു.