മസ്കത്ത്: ഒക്ടോബര്‍ ഒന്നിന് രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി പുറത്തിറക്കി. ഇത് പ്രകാരം രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഒരു മാസത്തെ േകാവിഡ് ചികിത്സക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം.

ലാപ്ടോപ് അടക്കം ഒരു ഹാന്‍ഡ്ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമാണ് അനുവദിക്കുക. സെക്യൂരിറ്റി പരിശോധന പോയിന്‍റുകളില്‍ ബാഗേജുകള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം. ഒന്നു മുതല്‍ ഏഴു ദിവസത്തിനുള്ളിലാണ് ഇതിെന്‍റ പരിശോധനാ ഫലം ലഭ്യമാവുക. ഇതോടൊപ്പം 14 ദിവസത്തെ ക്വാറൈന്‍റന്‍ നിര്‍ബന്ധമാണ്. ക്വാറൈന്‍റന്‍ കാലയളവിലെ നിരീക്ഷണത്തിനായി റിസ്റ്റ്ബാന്‍റ് ധരിക്കുകയും വേണം. ഒമാനിലേക്ക് എത്തുന്ന വിദേശ പൗരന്മാര്‍ താമസം എവിടെയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് സംബന്ധിച്ച രേഖകള്‍ കാണിക്കുകയും 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറൈന്‍റനുള്ള പണം നല്‍കുകയും വേണം. വിമാന ജീവനക്കാരെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറൈന്‍റനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ ആരോഗ്യ മന്ത്രാലയത്തിെന്‍റ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. വിദേശനയതന്ത്ര പ്രതിനിധികള്‍ക്ക് 14 ദിവസത്തെ ഹോം ക്വാറൈന്‍റന്‍ തെരഞ്ഞെടുക്കാവുന്നതാണ്. വന്നിറങ്ങുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. കോവിഡ് ലക്ഷണങ്ങളുള്ളവരെ തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ട്രാന്‍സ്ഫര്‍ യാത്രക്കാര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.

യാത്രക്കാരെ മാത്രമാണ് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പ്രത്യേക ആവശ്യങ്ങള്‍ ഉള്ളവരുടെ കൂടെ ഒരാളെ കൂടി പ്രവേശിപ്പിക്കും. യാത്രക്കാര്‍ കോവിഡോ അനുബന്ധ ലക്ഷണങ്ങളോ ഇല്ലെന്ന് കാണിക്കുന്ന ഒാണ്‍ലൈന്‍ ഫോറം പൂരിപ്പിച്ച്‌ നല്‍കണം. പുറപ്പെടാനുള്ള യാത്രക്കാര്‍ കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പ്‌ എത്തണം. സാധ്യമാകുമെങ്കില്‍ നാലുമണിക്കൂര്‍ മുമ്പ്‌ എത്തുന്നതാകും നല്ലത്.

കോവിഡ് രോഗമോ ആരോഗ്യമന്ത്രാലയം എടുത്തുപറഞ്ഞിരിക്കുന്ന ലക്ഷണങ്ങളോ ഉള്ള യാത്രക്കാരെ വിമാനത്താവളത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ എത്തുമ്പോഴും യാത്രയിലുടനീളവും മുഖാവരണം ധരിച്ചിരിക്കണം. പൊലീസോ പാസ്പോര്‍ട്ട്/ സുരക്ഷാ വിഭാഗങ്ങളില്‍ ഉള്ളവരോ ആവശ്യപ്പെട്ടാല്‍ മുഖാവരണം മാറ്റണം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തിന് പുറത്തുപോകാന്‍ പ്രത്യേക പെര്‍മിറ്റിെന്‍റ ആവശ്യമില്ല. ഏത് രാജ്യത്തേക്കാണോ പോകുന്നത് അവിടത്തെ നടപടിക്രമങ്ങള്‍ പാലിച്ചിരിക്കണം. ഒമാനികള്‍ അല്ലാത്തവര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിെന്‍റ പെര്‍മിറ്റോടെ മാത്രമാണ് രാജ്യത്തേക്ക് വരാന്‍ സധിക്കുകയുള്ളൂ. തൊഴിലുടമ വഴിയോ ദേശീയ വിമാന കമ്പനികള്‍ മുഖേനയോ ഇൗ പെര്‍മിറ്റിന് അപേക്ഷിക്കാം. 180 ദിവസത്തിന് മുകളില്‍ രാജ്യത്തിന് പുറത്തായിരുന്നവര്‍ സ്പോണ്‍സറുടെ അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കണം. വിമാനത്താവളത്തിെന്‍റ എല്ലാ സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കണം. രാജ്യത്തേക്ക് വരുന്നവര്‍ കോവിഡ് നിരീക്ഷണ ആപ്ലിക്കേഷനായ തറാസുദ് പ്ലസില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

പ്രത്യേക അനുമതിയില്ലാത്തവര്‍ക്ക് യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിെന്‍റ അറൈവല്‍ മേഖലയില്‍ കാത്തിരിക്കാന്‍ അനുമതിയുണ്ടാകില്ല. യാത്രക്ക് മുമ്പുള്ള സാധ്യമായ എല്ലാ നടപടികളും ഇലക്ട്രോണിക് രീതിയില്‍ തന്നെ നടത്തണമെന്നും അതോറിറ്റി അറിയിച്ചു. കൈകള്‍ എപ്പോഴും വൃത്തിയാക്കാനും രോഗാണുമുക്തമാക്കാനും ശ്രദ്ധിക്കണം. ഇതിന് സോപ്പും വെള്ളവും ഹാന്‍ഡ് സാനിറ്റൈസറും ലഭ്യമാക്കും. പേയ്മെന്‍റും പരമാവധി ഇലക്ട്രോണിക് രീതിയിലായിരിക്കണം. സെല്‍ഫ് സര്‍വീസ് സംവിധാനങ്ങളും സജ്ജമാക്കുകയും ചെയ്യും. മുഖാവരണങ്ങളും ഗ്ലൗസുമെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മാത്രമാണ് ഉപേക്ഷിക്കാന്‍ പാടുള്ളൂവെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.