ന്യൂഡല്‍ഹി: മറാത്ത വിഭാഗത്തിന് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. ഇപ്പോള്‍ ജോലികള്‍ക്കോ കോളേജ് പ്രവേശനത്തിനോ മറാത്ത സംവരണം അനുവദിക്കാനാവില്ല. അത്തരമൊരു സംവരണത്തിെന്റ സാധുത പരിശോധിക്കാന്‍ വിഷയം വിശാല ബെഞ്ചിലേക്ക് അയച്ചതായും സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ വിശാല ബെഞ്ച് സംവരണത്തിെന്റ ഭരണഘടനയെക്കുറിച്ച് പരിശോധിക്കുക.
ഈ വര്‍ഷം മറാത്ത ക്വാട്ടയില്‍ പ്രവേശനം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ മൂന്ന് ബെഞ്ച് അറിയിച്ചു. മറാത്ത ക്വട്ട കൂടി അനുവദിക്കുകയാണെങ്കില്‍ മൊത്തം സംവരണം സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള 50 ശതമാനം പരിധി കവിയുമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് കോടതി വിധി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മഹാത്ത വിഭാഗത്തിലുള്ളവര്‍ക്ക് 16 ശതമാനം സംവരണം അനുവദിക്കുന്ന നിയമം മഹാരാഷ്ട്ര പാസാക്കിയിരുന്നു. പ്രത്യേക വിഭാഗത്തിന് സംവരണം അനുവദിച്ചുകൊണ്ടുള്ള നിയമത്തിെന്റ ഭരണഘടനാ സാധുത ബോംബെ ഹൈകോടതി ശരിവെക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മൊത്തം സംവരണം 50 ശതമാനത്തില്‍ അധികം ആകുമെന്നതിനാല്‍, 16 ശതമാനം സംവരണം എന്നത് സംസ്ഥാന പിന്നാക്ക വിഭാഗം കമ്മീഷന്‍െറ ശിപാര്‍ശപ്രകാരമുള്ള 12- 13 ശതമാനമായി ചുരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജൂലൈ ഒന്നിന് മഹാരാഷ്ട്ര നിയമസഭ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറാത്ത സംവരണത്തെ 16 ശതമാനത്തില്‍ നിന്ന് 12 ശതമാനവും സര്‍ക്കാര്‍ ജോലികളില്‍ 13 ശതമാനവുമാക്കി കുറക്കുന്ന ബില്‍ പാസാക്കി.
ബോംബെ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജൂലൈയില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി അത് തള്ളിയിരുന്നു.



