പെരിയാറില്‍ മൃതദേഹമെന്ന സംശയത്തിലാണ് അധികൃതരും നാട്ടുകാരും മുങ്ങിയെടുക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ മുങ്ങിയെടുത്തപ്പോള്‍ കിട്ടിയ സാധനം കണ്ട് ഞെട്ടുകയായിരുന്നു നാട്ടുകാര്‍. മൂന്നു മണിക്കൂര്‍ നീണ്ട സാഹസിക തെരച്ചിലില്‍ ഒടുവില്‍ കണ്ടെടുത്തത് വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നും പുറന്തള്ളിയ പ്രതിമയുടെ അവശിഷ്ടം. പ്രളയത്തില്‍ അടിഞ്ഞ്കൂടിയ ഇല്ലിപ്പടര്‍പ്പിനിടയിലായിരുന്നു ഇത്.

പുലര്‍ച്ചെ മീന്‍ പിടുത്തം കഴിഞ്ഞ് മടങ്ങിയ തൊഴിലാളികളാണ് അങ്കമാലി -ചെങ്ങമനാട് ഭാഗത്ത് പെരിയാറില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി ആദ്യം സംശയം ഉന്നയിച്ചത്. ഇവര്‍ വിവരം പാലപ്രശ്ശേരി കമ്ബനിക്കടവ് ഭാഗത്തുള്ള നാട്ടുകാരെ അറിയിച്ചു. നാട്ടിലാകെ വാര്‍ത്ത പരന്നതോടെ പോലീസും സ്ഥലത്തെത്തി. മൃതദേഹം കരക്കടുപ്പിക്കാന്‍ പെരിയാറില്‍ ഇറങ്ങുന്നവര്‍ക്ക് ധരിക്കാനുള്ള പി.പി.ഇ കിറ്റുമായാണ് ചെങ്ങമനാട് പൊലീസെത്തിയത് ആലങ്ങാട് പോലീസ് സ്ഥലത്തത്തിയത്.

പക്ഷേ രണ്ടര മണിക്കൂര്‍ പണിപ്പെട്ടിട്ടും പുറത്തെടുക്കാനായില്ല. ഇല്ലിപ്പടര്‍പ്പിന്റെ അടിയില്‍ മുങ്ങിയെത്തി പരിശോധിച്ചു. ഇതോടെയാണ് പ്രതിമയുടെ അവശിഷ്ടമാണ് ഇതെന്ന് മനസിലാക്കാനായത്.