ജനീവ: കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയിലാവരുടെ ജീവന്‍ രക്ഷിക്കുന്നതിന് ബ്രിട്ടനില്‍ ഡെക്സാമെതാസോണ്‍ എന്ന്് മരുന്നിന് സാധിക്കുമെന്ന കണ്ടൈത്തലിനെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന. ഡെക്സാമെതാസോണ്‍ എന്ന മരുന്നിന് കോവിഡിനെ ചെറുക്കാനാകുമെന്ന കണ്ടെത്തലിനെ അഭിനന്ദിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.

ബ്രിട്ടീഷ് സര്‍ക്കാരും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും നിരവധി ആശുപത്രികളും അടക്കം ആരോഗ്യ രംഗത്തെ സുപ്രധാന കാല്‍വയ്പുകളിലൊന്നായ ഈ കണ്ടെത്തലില്‍ പങ്കുചേര്‍ന്ന എല്ലാവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ട പഠനങ്ങളും പരിശോധന റിപ്പോര്‍ട്ടുകളുമാണ്് പുറത്ത് വന്നിട്ടുള്ളതെന്നും ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ടെഡ്രോസ് അഥനം ഗബ്രിയേസിസ് കൂട്ടിച്ചേര്‍ത്തു.

കോവിഡിനെതിരായുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മരുന്ന പരീക്ഷിച്ചത്. ജീവന്ഡ രക്ഷാ മരുന്നായി ഡെക്സാമെതാസോണ്‍ ഉപയോഗിക്കാമെന്ന കണ്ടെത്തല്‍ കോവിഡിനെതിരായ പോരാട്ടത്തിലെ സുപ്രധാന വഴിത്തിരിവാണെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വെന്‍റിലേറ്ററുകളിലെ രോഗികളുടെ മരണ സാധ്യത ഈ മരുന്ന് മൂന്നിലൊന്നായി കുറച്ചു. ഓക്സിജന്‍ സിലണ്ടറിന്‍റെ സഹായത്താല്‍ ചികിത്സയിലുള്ള രോഗികളുടെ മരണ സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുകയും ചെയ്തു. കോവിഡിന്‍റെ തുടക്കം മുതല്‍ യുകെയിലെ രോഗികളെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ 5,000 ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.