ചൈനയിലെ വുഹാന്‍ നഗരത്തിലെ യുഎസ് കോണ്‍സുലേറ്റിന്‍റെ പ്രവര്‍ത്തനം ഈ മാസം പുനരാരംഭിക്കും. ഇരുപത്തിരണ്ടാം തീയതിയോടെ കോണ്‍സുലേറ്റ് തുറക്കാമെന്നാണു കരുതുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്‍റ് അറിയിച്ചു. ചൈനയില്‍ കോവിഡ് രോഗം വ്യാപിച്ചതിനെത്തുടര്‍ന്ന് ജനുവരി 26നാണ് കോണ്‍സുലേറ്റ് അടച്ചത്.

അതേസമയം കൊവിഡിന്റെ ഉത്ഭവത്തെ ചൊല്ലി ചൈനയും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുന്നു. ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയാണെന്ന് പഠന റിപ്പോര്‍ട്ട്. ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 2019 ഡിസംബറിലാണ് വുഹാനില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതെന്നാണ് ഔദ്യോഗികമായി ചൈന പുറത്തുവിട്ട വിവരം. എന്നാല്‍ അതിനു മാസങ്ങള്‍ക്ക് മുമ്ബേ കൊവിഡ് 19ന് സമാനമായ ലക്ഷണങ്ങള്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞുവെന്ന് ഡോ. ജോണ്‍ ബ്രൗണ്‍സ്റ്റെയ്‌ന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം റിപ്പോര്‍ട്ട് നല്‍കി.