നൈജീരിയയിലെ കാനോ സ്റ്റേറ്റിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ ഭീകരമായ ട്രക്ക് അപകടത്തിൽ 30 പേർ കൊല്ലപ്പെട്ടു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. കാനോയിലെ ഗെസാവ ലോക്കൽ ഗവൺമെൻ്റ് പരിധിയിലുള്ള ക്വാനർ ബാർഡിലെ ഹൈവേയിൽ വെച്ചാണ് യാത്രക്കാരും സാധനങ്ങളും കയറ്റി വരികയായിരുന്ന ട്രെയിലർ നിയന്ത്രണം വിട്ട് മറിഞ്ഞത്.

ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ റോഡുകളുടെ മോശം അവസ്ഥയും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും ഇത്തരത്തിലുള്ള ദുരന്തങ്ങൾ പതിവാക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.