ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു. കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2415 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74281 ആയി. മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത് 3525 പേര്‍ക്കാണ്. വൈറസ് ബാധിച്ച്‌ 122 പേര്‍ മരിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രാലത്തിന്റെ കണക്ക് പ്രകാരം 47480 ആക്ടീവ് കേസുകളാണുള്ളത്. 24386 പേര്‍ക്ക് അസുഖം ഭേദമായി.

മഹാരാഷ്ട്രയില്‍ 1495 കേസാണ് പുതിയതായി സ്ഥിരീകരിച്ചത്. 54 മരണവും റിപ്പോര്‍ട്ട് ചെയ്തു. 364 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഗുജറാത്തില്‍ ആകെ കൊറോണ രോഗികളുടെ എണ്ണം 9268 ആയി ഉയര്‍ന്നു. ഡല്‍ഹി സിആര്‍പിഎഫിലെ മൂന്ന് പേര്‍ക്ക് കൂടി കൊറോണ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 8000 കടന്നു. രാജസ്ഥാനില്‍ പുതിയ 152 കൊറോണ കേസുകള്‍ കൂടി കണ്ടെത്തി. ഇവിടെ ആകെ രോഗികള്‍ 4278 ആണ്. മരണം 120 കടന്നു. മധ്യപ്രദേശില്‍ 187ഉം ഒഡീഷയില്‍ 101ഉം ജമ്മു കാശ്മീരില്‍ 37 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.