രാമക്ഷേത്രത്തിലെ കാണിക്ക മേഷണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വലിയ വെല്ലുവിളികളാണ് നേരിടുന്നത്. കഴിഞ്ഞ ആറ് ദിവസത്തെ അന്വേഷണത്തിൽ ശക്തമായ തെളിവുകൾ ശേഖരിക്കുക എന്നതായിരുന്നു അവർ നേരിട്ട ഏറ്റവും വലിയ കടമ്പ. ക്ഷേത്ര സമുച്ചയത്തിലെ സിസിടിവി ക്യാമറ ബാക്കപ്പുകൾ 45 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ എന്ന് അന്വേഷണത്തിൽ വ്യക്തമായി.
അതായത് 45 ദിവസത്തിലധികം പഴക്കമുള്ള ദൃശ്യങ്ങൾ സ്വയമേവ ഡിലീറ്റ് ചെയ്യപ്പെടുന്നു. ഇതിനാൽ വർഷങ്ങൾ പഴക്കമുള്ള മുൻകാല ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയാത്തത് മോഷണം എപ്പോൾ മുതലാണ് ആരംഭിച്ചതെന്നും എത്ര നാളായി തുടരുന്നുവെന്നും കൃത്യമായി കണ്ടെത്തുന്നതിന് തടസ്സമാകുന്നുണ്ട്.



