ഇരുപത്തിയാറുവര്‍ഷത്തിനുശേഷം ജലജ വീണ്ടും സെല്ലുലോയ്ഡില്‍.മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം മാലിക്കിലൂടെയാണ് തിരിച്ചുവരവ്. ഫഹദിന്റെ ഉമ്മ വേഷമാണ് രണ്ടാം വരവില്‍ ജലജ അവതരിപ്പിക്കുന്നത്. ലൈലാ ബീഗം എന്ന കഥാപാത്രത്തിലൂടെ ശക്തമായ പകര്‍ന്നാട്ടം നടത്താന്‍ കഴിഞ്ഞതിന്റെ ആഹ്ളാദത്തില്‍ ജലജ.ജൂലായ് 15ന് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ’കഥാപാത്രത്തിന്റെ പ്രേക്ഷക സ്വീകാര്യത അറിയാന്‍ കാത്തിരിക്കുന്നു. തിരിച്ചുവരവിലെ ആദ്യ സിനിമ തിയേറ്ററില്‍ എത്താതില്‍ വിഷമമില്ല. ഇപ്പോഴത്തെ സാഹചര്യം അതാണല്ലോ. 

വേറിട്ട കഥാപാത്രമായിരിക്കും ലൈലാബീഗം.” ജലജയുടെ വാക്കുകള്‍. ഫാസില്‍ സംവിധാനം ചെയ്ത സാലഭഞ്ജിക എന്ന നാടകത്തിലൂടെയാണ് ജലജ അഭിനയരംഗത്തേക്ക് എത്തുന്നത്.അന്ന് ഫാസില്‍ സിനിമ സംവിധാനം ചെയ്തിട്ടില്ല.ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് ആ നാടകത്തിലെ കഥാപാത്രങ്ങള്‍. മൂന്നു പുരുഷന്മാരില്‍ ഒരാള്‍ നെടുമുടി വേണു ആയിരുന്നു. അരവിന്ദന്റെ തമ്പാണ് ജലജയുടെ അരങ്ങേറ്റ ചിത്രം. ശാലീന സൗന്ദര്യം തുളുമ്പുന്ന നായിക വേഷമാണ് എന്നും ജലജയുടെ മുഖമുദ്ര. ഒപ്പം കരയുന്ന നായിക വേഷങ്ങള്‍. ഈ ഇമേജില്‍നിന്നും പുറത്തുവന്നു കുറെ ജലജ കഥാപാത്രങ്ങള്‍. ഉള്‍ക്കടല്‍, രണ്ടു പെണ്‍കുട്ടികള്‍, എലിപ്പത്തായം, യവനിക, വേനല്‍, ഗ്രീഷ്മം, ചില്ല് തുടങ്ങിയ ചിത്രങ്ങള്‍ ജലജ എന്ന അഭിനേത്രിയുടെ ജീവിതത്തിലെ നാഴികക്കല്ലാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു. 

ആര്‍ക്കും ലഭിക്കാത്ത അപൂര്‍വതയുടെ ഉടമയാണ് ജലജ. മലയാളത്തിലെ പ്രതിഭാധനനായ സംവിധായകരായ അരവിന്ദന്‍, അടൂര്‍, പദ്‌മരാജന്‍, കെ.ജി. ജോര്‍ജ്, പത്മരാജന്‍, ഭരതന്‍,മോഹന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവരുടെ സിനിമകളില്‍ കഥാപാത്രമായി നിറഞ്ഞുനിന്നു. അദ്ധ്യാപികയാവാനായിരുന്ന ജലജയുടെ ആഗ്രഹം. എന്നാല്‍ നിയോഗം ചലച്ചിത്രതാരമാകാനും.

ബാലചന്ദ്രമേനോന്റെ രാധ എന്ന പെണ്‍കുട്ടിയില്‍ അഭിനയിച്ചതോടെയാണ് ജലജ ചലച്ചിത്ര അഭിനേത്രി എന്ന നിലയില്‍ അറിയപ്പെടുന്നത്. എന്നാല്‍ അഭിനയജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ തന്ന സിനിമകളാണ് വേനലും ചില്ലും. അക്കാലത്ത് കാമ്ബസുകളെയും ചെറുപ്പക്കാരെയും ആകര്‍ഷിച്ച സിനിമ. സിനിമ സ്വപ്നം കണ്ടു വന്ന ആളല്ല ഞാന്‍. ചില കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു എന്നു മാത്രം. ചില കഥാപാത്രങ്ങളിലൂടെ എന്നെ തിരിച്ചറിയുമ്ബോള്‍ വലിയ സന്തോഷം തോന്നും. ഒന്നും മോഹിച്ച്‌ വരാത്തതുകൊണ്ട് ഇതെല്ലാം എനിക്ക് ആഹ്ളാദം നല്‍കുന്നുണ്ടെന്ന് ജലജ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട പറഞ്ഞ ജലജ പ്രകാശ് നായരെ വിവാഹം കഴിച്ചു ബഹ്റൈനില്‍ താമസമാക്കി. ഇപ്പോള്‍ ബഹ് റൈന്‍ വാസം ഉപേക്ഷിച്ച്‌ കുടുംബസമേതം തിരുവനന്തപുരത്ത് . മികച്ച കഥാപാത്രം ലഭിച്ചാല്‍ മകള്‍ ദേവി അഭിനയരംഗത്ത് ചുവടുവയ്ക്കാനുള്ള തീരുമാനത്തില്‍.രണ്ടാവരവിലെ അമ്മയുടെ കഥാപാത്രത്തെ കാണാനുള്ള ആകാംക്ഷയിലാണ് ദേവി.