കോഴിക്കോട്: കരകയറ്റാന്‍ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം വിചാരിച്ചാലും പാര്‍ടി രക്ഷപ്പെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്ക്കെതിരേ പറയുന്നത്. പിന്നെന്ത് പറയാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഇസ്രാഈലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ സര്‍കാര്‍ അവഗണിക്കുകയാണ്. സൗമ്യയുടെ കുടുംബത്തെ സര്‍കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നും കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊടകര കള്ളപ്പണ കേസില്‍ ബി ജെ പിയെ ബന്ധപ്പെടുത്താന്‍ കഴിയില്ല. അതിന് എത്ര ശ്രമിച്ചാലും സര്‍കാരിന് നിരാശയായിരിക്കും ഫലം. തെരഞ്ഞെടുപ്പ് കാലത്ത് പണമിടപാട് പൂര്‍ണമായും ഡിജിറ്റലായിരുന്നു. വിഷയത്തില്‍ തനിക്ക് നല്ല ഉറപ്പുണ്ടെന്നും തന്നെ ഇതിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.