അടിയന്തരാവസ്ഥയുടെ ഭീതിദമായ നാളുകളില്‍ ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായി നിന്ന്, എതിര്‍ ശബ്ദങ്ങളെ ഒതുക്കാന്‍ പ്രണബ് മുഖര്‍ജി നേരിട്ടുതന്നെ ഇറങ്ങി. അതിെന്റ ഭാഗമായി അദ്ദേഹം കേരളത്തില്‍ പോലും നേരിട്ടെത്തി.
അതേക്കുറിച്ച് പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ ‘ജാലകങ്ങള്‍’ എന്ന തെന്റ ആത്മകഥയില്‍ വിശദമായി പറയുന്നുണ്ട്. എം.ജി.എസിെന്റ അധ്യാപകനായിരുന്ന ഡോ. കെ.പി. അച്യുതമേനോന്‍ പിന്നീട് ഐ.എ.എസ് കിട്ടി ഡല്‍ഹിയിലേക്കു പോയി. പ്രണബിെന്റ ഉറ്റമിത്രമായിരുന്നു അച്യുത മേനോന്‍.
എം.ജി.എസ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ചരിത്രവിഭാഗത്തിലായിരിക്കെ ഒരു ദിവസം അച്യുത മേനോെന്റ വിളിവന്നു. പ്രണബ് മുഖര്‍ജിക്ക് യൂനിവേഴ്സിറ്റി സന്ദര്‍ശിച്ച് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും അറിയിച്ചു.
എം.ജി.എസ് വേണ്ട സൗകര്യങ്ങള്‍ എല്ലാമൊരുക്കി. പ്രണബ് മുഖര്‍ജിയും ഡോ. അച്യുത മേനോനും വലിയൊരു സംഘത്തോടൊപ്പം വന്നിറങ്ങി. ഒരു വിദ്യാര്‍ഥി സമ്മേളനത്തില്‍ പ്രണബ് സംസാരിക്കുകയും ചെയ്തു. പക്ഷേ, പിന്നീടാണ് അതിനു പിന്നിലെ കെണി താന്‍ തിരിച്ചറിഞ്ഞതെന്ന് എം.ജി.എസ് ആത്മകഥയില്‍ പറയുന്നു.
അക്കാലത്ത് സര്‍വകലാശാല കാമ്ബസിനടുത്ത് അടിയന്തരാവസ്ഥക്കെതിരെ ചിലര്‍ പ്രതിഷേധിക്കുകയും ചില നക്സലൈറ്റുകള്‍ പൊലീസ് ജീപ്പ് കത്തിക്കുകയും ഒരു പൊലീസ് ഉദ്യോഗസ്ഥന് മരിക്കുകയും ചെയ്തിരുന്നു. അതേക്കുറിച്ച് അന്വേഷിക്കാനായിരുന്നു രഹസ്യപ്പോലീസുമായി പ്രണബ് മുഖര്‍ജി കാലിക്കറ്റ് വാഴ്സിറ്റിതന്നെ തെരഞ്ഞെടുത്തു വന്നതെന്ന് എം.ജി.എസ് അനുസ്മരിക്കുന്നു.



