മുംബൈ: കോവിഡ് 19നെ തുടര്‍ന്ന് പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. കോവിഡ് മുന്‍ കരുതല്‍ നിര്‍ദേശങ്ങളായ മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ ലംഘിക്കുന്നവര്‍ക്ക് പിഴയും നല്‍കിയിരുന്നു. ഇതോടെ രാജ്യത്ത് മാസ്ക് ധരിക്കാത്തതിന് ഏറ്റവും കൂടുതല്‍ പിഴ ഒടുക്കിയ നഗരമായി മുംബൈ മാറി.

ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ മാസ്ക് ധരിക്കാത്തവരില്‍നിന്ന് ഇതുവരെ ഇൗടാക്കിയത് 58കോടി രൂപയാണ്. ജൂണ്‍ 23 വരെയാണ് കോര്‍പറേഷന്‍ ഇത്രയധികം തുക പൊതുജനങ്ങള്‍ക്ക് പിഴയിട്ടത്. 58,42,99,600 രൂപയാണ് ആകെ ലഭിച്ച പിഴത്തുക.

ഇതില്‍ മുംബൈ പൊലീസും റെയില്‍വേയും ഇൗടാക്കിയ പിഴത്തുകയും ഉള്‍പ്പെടും. മാസ്ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ പിഴയിടുന്നത്.

രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ. തുടര്‍ന്ന് മാസ്ക് ഉള്‍പ്പെടെ ഇവിടെ കര്‍ശനമാക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് കോവിഡിെന്‍റ രണ്ടാം തരംഗം അവസാനിക്കുേമ്ബാള്‍ മുംബൈ നഗരം മറ്റൊരു ഉയര്‍ച്ചക്ക് സാക്ഷിയാകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 800ല്‍ അധികം പേര്‍ക്ക് ഇവിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ നഗരത്തില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കില്ലെന്നാണ് വിലയിരുത്തല്‍.