തിരുവനന്തപുരം : പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുമ്ബോള്‍ അതിനെ തുരങ്കം വയ്ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് അഡ്വ പി .സുധീര്‍. പ്രവാസികളോടുള്ള അവഗണനക്കെതിരെ യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..ലോക കേരളസഭയുടെ പേരില്‍ കോടികള്‍ ചിലവിട്ട കേരള സര്‍ക്കാരും നോര്‍ക്കയും പ്രവാസികള്‍ക്ക് കോവിഡ് കാലഘട്ടത്തില്‍ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം പ്രവാസികള്‍ക്ക് യാതൊരു ഗുണവുമില്ലാത്ത നോര്‍ക്കയും ലോക കേരളസഭയും പിരിച്ചുവിടണം.ഈ മാസം 15 ന് ചാര്‍ട്ടേഡ് വിമാനം വഴി വരുന്നവര്‍ക്ക് മാത്രം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ മുഖ്യമന്ത്രി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വന്ദേ ഭാരത് മിഷന്‍ വഴിയുള്ളവര്‍ക്കും അത്‌ നിര്‍ബന്ധമാക്കുക വഴി സ്വന്തമായി നിലപാടില്ലാത്ത ആളാണ് താന്‍ എന്ന് തെളിച്ചിരിക്കുകയാണ്. പ്രവാസികളോട് കരുണയില്ലാത്ത തെരുവുഗുണ്ടയുടെ നിലവാരത്തിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. അടിയന്തിരമായി ഈ മുട്ടാപോക്ക് തീരുമാനങ്ങള്‍ പിന്‍വലിച്ച്‌ പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച്‌ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു .

യുവമോര്‍ച്ച ജില്ലാ അദ്ധ്യഷന്‍ ആര്‍.സജിത്ത് അദ്ധ്യക്ഷത വഹിച്ചു ,യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജെ .ആര്‍ അനുരാജ് ,സംസ്ഥാന സെക്രട്ടറി അഡ്വ ബി.ജി. വിഷ്ണു എന്നിവര്‍ സംസാരിച്ചു ,യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട്‌ നന്ദു , ജില്ലാ നേതാക്കളായ തിരുമല ആനന്ദ് ,അനൂപ് ,ഉണ്ണിക്കണ്ണന്‍ ,ആശാനാഥ് ,അഭിജിത് ,കിരണ്‍ ,മണിനാട് സജി ,അഖില്‍ ,കരമന പ്രവീണ്‍ ,മനുകൃഷ്ണന്‍ തമ്ബി ,യദുകൃഷ്ണന്‍ ,വിമേഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി