ലീഗ് വണില്‍ നടന്ന മാഴ്സെക്ക് എതിരായ മത്സരത്തില്‍ വംശീയാധിക്ഷേപം നേരിട്ടിരുന്നു എന്ന പി എസ് ജി താരം നെയ്മാറിന്റെ പരാതി തള്ളി. മാഴ്സെക്ക് എതിരായ മത്സരത്തിന്റെ അവസാനം നെയ്മറും മാഴ്സെ താരം ആല്‍വാരോയും തമ്മില്‍ കയ്യാങ്കളി നടന്നിരുന്നു. രണ്ട് താരങ്ങളും ചുവപ്പ് കാര്‍ഡ് വാങ്ങുകയും സസ്പെന്‍ഷന്‍ നേരിടകയും ചെയ്തിരുന്നു. അതിനു ശേഷമായിരുന്നു നെയ്മര്‍ വംശീയാധിക്ഷേപം നടന്നു എന്ന് ആരോപണം ഉന്നയിച്ചത്.

എന്നാല്‍ ഫ്രഞ്ച് ഫുട്ബോള്‍ അധികൃതര്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ അങ്ങനെ ഒരു ആരോപണം കണ്ടെത്താന്‍ ആയില്ല. അതുകൊണ്ട് തന്നെ ആല്‍വാരോയ്ക്ക് എതിരെ നടപടി ഒന്നും ഉണ്ടാകില്ല എന്ന് ഔദ്യോഗികമായി അറിയിച്ചു. പരാതി നല്‍കിയ നെയ്മറിനെതിരെയും നടപടി ഉണ്ടാകില്ല. നെയ്മര്‍ അലാതെ തന്നെ രണ്ട് മത്സരത്തില്‍ വിലക്ക് നേരിട്ടിരുന്നു.