നാരദ കൈക്കൂലി കേസിൽ സുപ്രിംകോടതിയെ സമീപിച്ച് സിബിഐ. തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന് ഹർജിയിൽ സിബിഐ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിശാല ബെഞ്ചിന് വിട്ട നടപടിയെയും ചോദ്യം ചെയ്തു. സിബിഐ സുപ്രിംകോടതിയെ സമീപിച്ച സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യത്തെ തുടർന്നാണ് നടപടി.

പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെതിരെക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ എംപി കല്യാൺ ബാനർജി രംഗത്തെത്തിയിരുന്നു. നാരദാ കേസ് ഗവർണർ സിബിഐക്ക് വിട്ടുവെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഗവർണർക്കെതിരെ പരാതി നൽകാൻ കഴിയില്ലെന്ന് അറിയാമെന്നും കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗവർണർക്കെതിരെ ജനങ്ങൾ പൊലീസിന് പരാതി നൽകണമെന്നും കല്യാൺ ബാനർജി പ്രതികരിച്ചു.