ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. പരമ്പരാഗത പരിശീലകനേക്കാൾ മുൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ മാതൃകയിലുള്ള ഒരു ഉപദേഷ്ടാവ് ദേശീയ ടീമിന് മികച്ച സേവനം നൽകുമെന്ന് അദ്ദേഹം വാദിച്ചു.
ലാലന്റോപ്പിന്റെ ഗസ്റ്റ് ഇൻ ദി ന്യൂസ് റൂമിൽ സംസാരിക്കവെ, ഗംഭീറിന്റെ ടീമിലെ സ്വാധീനത്തെ ശ്രീശാന്ത് ചോദ്യം ചെയ്യുകയും ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ സമീപകാല പരാജയങ്ങളെ അദ്ദേഹത്തിന്റെ മുഖ്യ പരിശീലക കാലയളവുമായി ബന്ധിപ്പിക്കുകയും ചെയ്തു.



