കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ രണ്ട് സൈനികരുടെ മൃതദേഹങ്ങൾ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച സുരൻകോട്ട് പ്രദേശത്തെ ദോഗ്രനല്ല കടക്കുന്നതിനിടെയാണ് കരസേനാ ഉദ്യോഗസ്ഥർ ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോയത്.
ഒരാളുടെ മൃതദേഹം ശനിയാഴ്ച രാത്രിയോടെയും രണ്ടാമത്തെ സൈനികന്റെ ഞായറാഴ്ചയോടെയുമാണ് ലഭിച്ചത്. മരിച്ചവരിൽ ഒരാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി അധികൃതർ അറിയിച്ചു.