ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശോജ്വലമായ മത്സരം ആദ്യ പകുതി അവസാനിക്കുംപ്പോള്‍ സമനിലയില്‍. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ആദ്യ പകുതിയില്‍ ഓരോ ഗോള്‍ വീതമടിച്ചു. കേരള ബ്ലാസ്റ്റേഴ്സിനായി രാഹുല്‍ കെപിയും ബെംഗളൂരു എഫ്സിക്ക് വേണ്ടി സില്‍വയുമാണ് ഗോളടിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് പെട്ടന്ന് തന്നെ അവസാനമായി. കളിയുടെ 17ആം മിനുട്ടില്‍ ബെംഗളൂരു എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഗോളടിച്ചു‌. അതിമനോഹരമായ കൗണ്ടര്‍ അറ്റാക്കിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ പിറന്നത്. ബെംഗളൂരുവിന്റെ പന്തുമായി മുന്നോട് കുതിച്ച ഗാരി ഹൂപ്പര്‍ കൃത്യസമയത്ത് രാഹുലിന് പന്ത് കൈമാറുകയായിരുന്നു. ഗുര്‍പ്രീതിനെ കാഴ്ച്ചക്കാരനാക്കി രാഹുല്‍ കെപി ബെംഗളൂരുവിന്റെ വലകുലുക്കി.

പിന്നീട് ലാല്‍റുവാതാരയുടെ ഒരു മുന്നേറ്റം ഉണ്ടായെങ്കിലും ജോര്‍ദാന്‍ മുറേ ഓഫ്സൈട് പൊസിഷനിലായിരുന്നു. എന്നാല്‍ മറുപടി നല്‍കാന്‍ അധികം സമയമെടുത്തില്ല‌ ബെംഗളൂരു. ക്ലെയ്ടണ്‍ സില്‍വയിലുടെ ബെംഗളൂരു എഫ്സി തിരിച്ചടിച്ചു. 29ആം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്തായിരുന്നു ഗോള്‍ പിറന്നത്. നിശുകുമാര്‍ ഹെഡ് ചെയ്ത് പന്ത് ബ്ലാസ്റ്റേഴ്സ് പകുതിയിലേക്ക് പോയി. എന്നാല്‍ ലാറുവാതാരയുടെ മിസ്റ്റേക്ക് മുതലെടുത്ത സില്‍വ കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് പന്തടിച്ചു കയറ്റി. കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച‌ പ്രകടനമാണ് ഇന്ന് കളിക്കളത്തില്‍ കണ്ടത്.