സ്റ്റോക്ക്‌ഹോം: കൊറോണ വൈറസ് ഭയന്ന് സ്വീഡനിലെ മാതാപിതാക്കള്‍ നാലു മാസത്തോളം മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട മൂന്ന് കുട്ടികളെ മോചിപ്പിച്ചു. പത്ത് മുതല്‍ 17 വയസ് വരെയുള്ള മൂന്ന് കുട്ടികളെയാണ് മാര്‍ച്ച്‌ മുതല്‍ നാല് മാസത്തോളം അപ്പാര്‍ട്ട്‌മെന്റില്‍ അടച്ചിട്ടത്.

ഇവര്‍ കുട്ടികളെ പരസ്പരം കാണാനും അനുവദിച്ചിരുന്നില്ല. ഓരോരുത്തരേയും അവരുടെ റൂമുകളിലാക്കി അവിടേക്ക് ഭക്ഷണം നല്‍കുകയായിരുന്നുവെന്ന് തെക്കന്‍ സ്വീഡനിലെ ജോങ്കോപിംഗ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി പറഞ്ഞു. കൂടാതെ വീടിന്റെ വാതിലും അടച്ചിട്ടിരുന്നതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാനും സാധിച്ചിരുന്നില്ല.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വീഡന്‍ കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.