റിയാദ്: റിയാദിലെ ഒരു വാണിജ്യ സ്ഥാപനത്തിൽ മാരകായുധങ്ങൾ കാണിച്ച് വൻ കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിൽ. പതിവ് പോലെ കച്ചവടം നടന്നുകൊണ്ടിരുന്ന കടയിലേക്ക് പ്രതികൾ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറുകയും കടയിലുണ്ടായിരുന്ന ജീവനക്കാരെ കത്തിയും വാളും കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൗണ്ടറിലിരുന്ന പണവും വിലപിടിപ്പുള്ള മറ്റ് വസ്തുകളും കവർന്നു. കവർച്ചയ്ക്ക് ശേഷം ഉടൻ തന്നെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

വിവരം അറിഞ്ഞ റിയാദ് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. കടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ മണിക്കൂറുകൾക്കകം തന്നെ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി.

പ്രതികളിൽ നിന്ന് മാരകായുധങ്ങളും പണവും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.