അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒരു മണിക്കൂറിനുള്ളിൽ ഏഴ് കള്ളങ്ങൾ പറഞ്ഞുവെന്ന് ആരോപിച്ച് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. അമേരിക്കൻ ഉപരോധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് അടക്കുമെന്ന ഭീഷണി ഇറാൻ ആവർത്തിച്ചു. ഹോർമുസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്നു കിടക്കുകയാണെന്ന ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ഇറാന്റെ ഈ നീക്കം.
അരിസോണയിൽ നടന്ന ഒരു ചടങ്ങിൽ ട്രംപ് സംസാരിക്കവെയാണ് ഖാലിബാഫ് എക്സിലൂടെ (X) മറുപടിയുമായി രംഗത്തെത്തിയത്. ട്രംപ് പറഞ്ഞ ഏഴ് അവകാശവാദങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അവ ഏതൊക്കെയാണെന്ന് ഖാലിബാഫ് വ്യക്തമാക്കിയില്ല. ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കില്ലെന്നും നിശ്ചയിക്കപ്പെട്ട പാതയിലൂടെയുള്ള സഞ്ചാരത്തിന് ഇറാന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.



