ജനീവ : വിവിധ രാജ്യങ്ങളിലായി പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകള്‍ ഫലം ചെയ്യുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും പറയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന . ഒരു കൊവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി തെളിയിച്ചിട്ടില്ലെന്നും ഡബ്ല്യു.എച്ച്‌.ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു .

വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തുന്നത് വഴി ഏറ്റവും ഫലപ്രദമായ വാക്സിനിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ‘കോവിഡ് പ്രതിരോധത്തിനായി 200ലധികം വാക്സിനുകളാണ് പരീക്ഷണം നടന്നുവരുന്നത്. വാക്സിനുകളുടെ ചരിത്രം പരിശോധിച്ചാല്‍, ചിലത് വിജയിച്ചതായും ചിലത് പരാജയപ്പെട്ടതായും കാണാന്‍ സാധിക്കും. കോവിഡിെന്‍റ വാക്സിനുകളുടെ കാര്യത്തിലും സമാന സാഹചര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

അടുത്ത ഒരു മഹാമാരിക്ക് മുമ്ബ് ലോകരാജ്യങ്ങള്‍ സുസജ്ജമാകണം എന്നും ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കുന്നു . ‘രാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണം . കോവിഡ് അവസാനത്തെ പകര്‍ച്ചവ്യാധിയല്ല . പകര്‍ച്ചവ്യാധികളും രോഗങ്ങളും ജീവിതത്തിെന്‍റ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട് . എന്നാല്‍, അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്ബോള്‍ നാം അത് നേരിടാന്‍ സജ്ജമായിരിക്കണം. -ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.