ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് അവസരം 65 വയസ്സിനുതാെഴ പ്രായമുള്ളവര്‍ക്കും വിട്ടുമാറാത്ത രോഗമില്ലാത്തവര്‍ക്കും മാത്രമായിരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഹജ്ജ്മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹിനോടൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിമിതമായ ആഭ്യന്തര തീര്‍ഥാടകരെ പെങ്കടുപ്പിച്ച്‌ ഇത്തവണ ഹജ്ജ് നടത്താനുള്ള സൗദി ഗവണ്‍മെന്‍റ് തീരുമാനം മുസ്ലിംകളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ്. ഹജ്ജിനുപോകുന്നവരെ കോവിഡ് പരിശോധക്ക് വിധേയമാക്കും. ഹജ്ജിനുശേഷം തീര്‍ഥാടകര്‍ 14 ദിവസം ക്വാറന്‍റീനില്‍ കഴിയണം.