അമേരിക്കൻ പ്രദേശത്ത് അഞ്ചാംപനി കേസുകൾ വർധിക്കുന്നുവെന്ന് യുനൈറ്റഡ് നേഷൻസ് ഏജൻസി പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (PAHO). പുതിയ റിപ്പോർട്ടിൽ അംഗരാജ്യങ്ങൾ നിരീക്ഷണവും വാക്സിനേഷൻ പ്രവർത്തനങ്ങളും ശക്തമാക്കണമെന്ന് PAHO ആവശ്യപ്പെട്ടു, രോഗത്തിന്റെ വ്യാപനം തടയുന്നതിനായി അടിയന്തിരവും ഏകോപിതവുമായ നടപടി സ്വീകരിക്കേണ്ടതാണെന്നും രേഖപ്പെടുത്തി.
“2025-ലും 2026 ആദ്യഭാഗത്തും അമേരിക്കൻ പ്രദേശത്ത് മീസിൽസ് കേസുകളുടെ കഠിനമായ വർധനവ് ഒരു മുന്നറിയിപ്പാണ്. ഇതിന് അംഗരാജ്യങ്ങളുടെ ഉടൻ നടപടിയെയും ഏകോപിത പ്രവർത്തനത്തെയും ആവശ്യമുണ്ട്,” എന്നതാണ് പരാമർശം.
റിപ്പോർട്ട് പ്രകാരം, 2026-ന്റെ ആദ്യ മൂന്ന് ആഴ്ചകളിൽ മാത്രം 1,031 പുതിയ കേസുകൾ PAHO രേഖപ്പെടുത്തി. 2025-ൽ ആകെ 14,891 കേസുകൾ സ്ഥിരീകരിക്കപ്പെട്ടിരുന്നു. പ്രധാനമായുള്ള പ്രക്ഷുബ്ധ മേഖലകൾ നോർത്ത് അമേരിക്ക, പ്രത്യേകിച്ച് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവയാണ്.
ന്യുമോണിയ, വയറിളക്കം, മസ്തിഷ്ക ക്ഷതം എന്നിവയ്ക്ക് കാരണമാകുന്ന ഒരു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി. വായുവിലൂടെയാണ് മീസിൽസ് വൈറസുകൾ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്.
വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്. സാധാരണഗതിയിൽ അഞ്ചാം ദിവസമാകുമ്പോഴേക്കും ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ കാണപ്പെടും. ശക്തമായ പനി, കണ്ണ് ചുവക്കുക, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ചിലരിൽ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം. കുട്ടികൾക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂർത്തിയാകുമ്പോൾ മീസിൽസ് പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുക്കണം.



