വാഷിംഗ്ടണ്‍ ഡിസി: ലീഗല്‍ ഇമിഗ്രേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ഡവലപര്‍ സുന്ദരി നാരായണന് അമേരിക്കന്‍ പൗരത്വം നല്കി.

റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചപ്പോഴാണ് പ്രത്യേക ചടങ്ങിന് വൈറ്റ് ഹൗസ് സാക്ഷ്യം വഹിച്ചത്. പ്രഗത്ഭയായ സോഫ്റ്റ്വെയര്‍ ഡവലപ്പറാണെന്ന് വിശേഷിപ്പിച്ചാണ് ട്രംപ് അമേരിക്കന്‍ അമേരിക്കന്‍ പൗരത്വം സുന്ദരിക്ക് നല്‍കിയത് സ്വാഗതം ചെയ്തത്. കഴിഞ്ഞ 13 വര്‍ഷമായി സുന്ദരിയും ഭര്‍ത്താവും രണ്ട് കുട്ടികളും അമേരിക്കയില്‍ കഴിയുന്നു. അവര്‍ക്ക് അംഗീകാരം നല്കുന്നതില്‍ തനിക്ക് അഭിമാനുണ്ടെന്ന് ട്രംപ് പറഞ്ഞു. ഹോംലാന്‍റ് സെക്യൂരിറ്റി സെക്രട്ടറി (ആക്ടിംഗ്) ചാഡ് വുള്‍ഫാന്‍ ഇവര്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.