മുംബൈ: നടന്‍ സുശാന്ത് സിങ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ നടനൊപ്പം മുംബൈയിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന സിദ്ധാര്‍ഥ് പിതാനിയെ തുടര്‍ച്ചയായി ആറാം ദിവസവും സിബിഐ ചോദ്യം ചെയ്തു. സാന്താക്രൂസ് കലീനയിലെ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസില്‍ വച്ചാണ് സിബിഐ സംഘം പിതാനിയെ ചോദ്യം ചെയ്യുന്നത്. സുശാന്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ജൂണ്‍ 14ന് അപ്പാര്‍ട്ട്മെന്‍റില്‍ പിതാനി, പാചകക്കാരന്‍ നീരജ് സിംഗ്, വേലക്കാരന്‍ ദീപീഷ് സാവന്ത് എന്നിവരുമുണ്ടായിരിന്നു.

അതേസമയം, സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ സംശയം ഉന്നയിച്ച്‌ എയിംസ്. സിബിഐ സംഘം മുംബൈ കൂപ്പര്‍ ആശുപത്രിയില്‍ എത്തി സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരെ ചോദ്യം ചെയ്യും. സുശാന്തിന്റെ മൃതദേഹത്തില്‍ ചില മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സിബിഐ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകുന്നതിന് സാക്ഷിയായ ചിലരാണ് മുറിവ് സംബന്ധിച്ച കാര്യം സിബിഐ സംഘത്തോട് വിശദീകരിച്ചത്.

സുശാന്തിന്റെ ഒരു കാലിന് ഒടിവോ മറ്റ് പരുക്കോ ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴിയാണ് സിബിഐയുടെ മുന്നില്‍ പ്രധാന സംശയമായുള്ളത്. എയിംസിലെ ഡോക്ടര്‍മാരുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശകലനം ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോര്‍ട്ടത്തില്‍ സംശയമുണ്ടെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കിയത്. സന്ദര്‍ഭത്തിന് യോജിക്കാത്ത ചില പരാമര്‍ശങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ഉണ്ടെന്നും എയിംസ് അധികൃതര്‍ സിബിഐയോട് വിശദീകരിച്ചു.