ഹൈദരാബാദ് | കൊറോണവൈറസ് ബാധിച്ച്‌ മരിച്ചയാളുടെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ രാജമുദ്രിയില്‍ ഇന്നലെയാണ് സംഭവം. നാല് ദിവസം മുമ്ബ് കൊവിഡ് ബാധിച്ച്‌ മരിച്ച 52 കാരനായ നരസയ്യയുടെ ഭാര്യ പാരിമി സ്‌നൂനിത(50), മകന്‍ നരസയ്യ ഫാനികുമാര്‍(25), മകള്‍ ലക്ഷ്മി അപര്‍ണ(23) എന്നിവരാണ് ഗോദാവരി നദിയിലേക്ക് ചാടി ജീവിതം അവസാനിപ്പിച്ചത്.

ഗൃഹനാഥന്റെ മരണം കുടുംബത്തെ വിഷാദത്തിലാക്കുകയും ബന്ധുക്കളും സുഹൃത്തുക്കളും അകന്നുനില്‍ക്കുകയും ചെയ്തതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. പാലത്തില്‍ നിര്‍ത്തിയിട്ട ഇവരുടെ കാറില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

വൈറസ് മൂലം കുടുംബം സമൂഹത്തില്‍ ഒറ്റപ്പെട്ടതായും അതുകൊണ്ട് അതാമഹത്യ ചെയ്യാന്‍ തീരുമാനിച്ചതായും കുറിപ്പില്‍ പറയുന്നുണ്ട്. മൃതദേഹങ്ങള്‍ക്കായി പുഴയില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.