ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് വര്‍ധനവ്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമന്ത്രാലയം നല്‍കിയ കണക്ക് അനുസരിച്ച്‌ 24 മണിക്കൂറില്‍ 78, 761 പേര്‍ക്കാണ് മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ കാര്യത്തില്‍ അമേരിക്കയെയും ഇന്ത്യയെയും മറികടന്നിട്ടുണ്ട്. 1.3 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയില്‍ 3.5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ് ഇന്ത്യ. ജൂലൈ 17ന് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 77, 638 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്ത്ത്.

30 ലക്ഷമായിരുന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരാഴ്ച കൊണ്ടാണ് 35 ലക്ഷത്തിലെത്തിയത്. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും അധികം കേസുകളാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 27, 13, 933 പേരാണ് ഞായറാഴ്ച വരെ രോഗമുക്തി നേടിയതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 35, 42,733 ലെത്തിയിട്ടുണ്ട്. 63,498 പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 948 പേരാണ് മരിച്ചത്. രോഗമുക്തി നിരക്ക് 76.61 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ 1.79 ശതമാനത്തിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്.

7, 65, 302 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. വെറും 16 ദിവസം കൊണ്ടാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തില്‍ 30 ലക്ഷത്തിലേക്ക് എത്തിയത്. 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്ക് എത്താന്‍ 21 ദിവസമാണ് എടുത്തത്. ഒരു ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷത്തിലേക്ക് എത്താന്‍ 59 ദിവസമാണ് എടുത്തിരുന്നതെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് ഏഴിനാണ് ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നത്. ആഗസ്റ്റ് 23ന് ഇത് 30 ലക്ഷം കടക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഐസിഎംആറിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 4, 14, 61,636 സാമ്ബിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധിച്ചത്. ശനിയാഴ്ച മാത്രം 10, 55, 027 സാമ്ബിളുകളാണ് ശനിയാഴ്ച മാത്രം പരിശോധിച്ചിട്ടുള്ളത്.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 948 കേസുകളില്‍ 328 എണ്ണവും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 115 മരണം കര്‍ണാടത്തിലും 87 മരണങ്ങള്‍ തമിഴ്നാട്ടിലും 82 മരണങ്ങള്‍ ആന്ധ്രപ്രദേശിലും 62 മരണങ്ങളും ഉത്തര്‍പ്രദേശിലും, 53 പശ്ചിമബംഗാളിലും, 41 പഞ്ചാബിലും, 22 മരണങ്ങള്‍ മധ്യപ്രദേശിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദില്ലിയില്‍ നിന്ന് 15 മരണങ്ങളും ഒഡിഷയില്‍ നിന്ന് 14 മരണങ്ങളും, 13 മരണങ്ങള്‍ ഗുജറാത്തില്‍ നിന്നും 12 രാജസ്ഥാനില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 11 പേര്‍ വീതം പുതുച്ചേരിയിലും ചത്തീസ്ഗഡും ഉത്തരാഖണ്ഡിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞിട്ടുണ്ട്.