ജയ്പൂര്‍: രാജ്യസഭാ തിര‌ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലും ബി.ജെ.പി അട്ടിമറി നീക്കം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. സ്വതന്ത്ര എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതായി എ.ഐ.സി.സി സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആരോപിച്ചു. ഇതിന് പിന്നാലെ തങ്ങളുടെ എം.എല്‍.എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. നാളെ എം.എല്‍.എമാരുടെ അടിയന്തര യോഗവും കോണ്‍ഗ്രസ് വിളിച്ചിട്ടുണ്ട്.

ജൂണ്‍ 19നാണ് രാജസ്ഥാനില്‍ രാജ്യസഭാ തിര‌ഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കാലുമാറിയിരുന്നു.