മഹാരാഷ്ട്രയില്‍ നിന്നും ജില്ലയില്‍ എത്തിയ 13 പേര്‍ക്കും ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയ ഒരാള്‍ക്കും അടക്കം 14 പേര്‍ക്ക് കൂടി കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 40 ആയി.

കുമ്ബളയില്‍ 8 പേര്‍ക്കും മംഗല്‍പാടിയില്‍ 2 പേര്‍ക്കും വോര്‍ക്കാടി, മീഞ്ച, ഉദുമ, കുമ്ബഡാജെ എന്നീ പഞ്ചായത്തുകളിലെ ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഉദുമ സ്വദേശി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ വ്യക്തിയാണ്. കോവിഡ് വ്യാപനത്തിന്‌ മൂന്നാം ഘട്ടത്തില്‍ ജില്ലയില്‍ ഇത് വരെ 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 36 പേര്‍ ഇതര സംസ്ഥാനങ്ങളി‍ല്‍ നിന്നും 6 പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. 8 പേര്‍ക്ക് സമ്ബര്‍ക്കം വഴിയും രോഗം ബാധിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തി രോഗം ബാധിച്ച 36 പേരില്‍ 34 പേരും മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കുമ്ബള പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്- 17 പേര്‍.

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന കാസര്‍കോട് പൈവളികയിലെ സി.പി.എം പ്രാദേശിക നേതാവിനും കുടുംബത്തിനും രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ നിന്നും വന്ന ബന്ധുവില്‍ നിന്നാന്ന് പ്രാദേശിക നേതാവിനും പഞ്ചായത്ത് അംഗമായ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും രോഗം പകര്‍ന്നത്. ഇവര്‍ ഉള്‍പ്പടെ ജില്ലയില്‍ 6 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ ഇത് വരെ കോവിഡ് സ്ഥിരീകരിച്ച 228 പേരില്‍ 188 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

49 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്നലെ 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

18 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) വന്നവരാണ്. 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്‌നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നവരാണ്. 6 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാന്റ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്ബുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

359 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേര്‍ നിരീക്ഷണത്തിലാണ്.