ന്യൂഡല്‍ഹി| വെല്ലുവിളി നിറഞ്ഞ ശാസ്ത്രക്രിയക്ക് നേതൃത്വം നല്‍കി അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. 52 വയസ്സുള്ള സ്ത്രീയുടെ അണ്ഡാശയത്തിലുണ്ടായിരുന്ന 50 കിലോഗ്രാം ഭാരമുള്ള മുഴ മൂന്നരമണിക്കൂര്‍ നീണ്ടുനിന്ന ശാസ്ത്രക്രിയക്കൊടുവില്‍ വിജയകരമായി നീക്കം ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി അനിയന്ത്രിതമായി ശരീരഭാരം കൂടുകയും 106 കിലോയിലെത്തുകയും ചെയ്തതോടെയാണ് സ്ത്രീ ചികിത്സക്കായെത്തുന്നത്. കൂടാതെ ശ്വസിക്കാന്‍ ബുദ്ധിമുട്ട്, അടിവയറ്റിലെ കടുത്ത വേദന, നടക്കാനും ഉറങ്ങാനും ബുദ്ധിമുട്ട് എന്നിവയും ഇവരെ അലട്ടാന്‍ തുടങ്ങിയിരുന്നു. ആശുപത്രിയില്‍ നടത്തിയ വിശദ പരിശോധനയിലാണ് അണ്ഡാശയത്തില്‍ വളര്‍ന്നുകൊണ്ടിരി ക്കുന്ന ഭീമന്‍ മുഴയാണ് ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

തുടര്‍ന്ന് ആശുപത്രിയിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, ബരിയാട്രിക് സര്‍ജറി മുതിര്‍ന്ന കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 18ന് 50 കിലോ മുഴ നീക്കം ചെയ്യാനായി മൂന്നരമണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയ നടത്തുകയായിരുന്നു. 30വര്‍ഷത്തിലധികമായുള്ള എന്റെ സേവന ജീവിതത്തിനിടയില്‍ ഒരാളുടെ ശരീരഭാരത്തിന്റെ പകുതിയോളം തൂക്കമുള്ള ഒരു മുഴ ഞാന്‍ കണ്ടിട്ടില്ല. ഇതിനു മുമ്ബ് 2017ല്‍ കോയമ്ബത്തൂരില്‍ ഒരു സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്ന് 34 കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡോ. അരുണ്‍ പ്രസാദ് പറഞ്ഞു.

രോഗിക്ക് ഹീമോഗ്ലോബിന്റെ അളവില്‍ വന്‍ കുറവുണ്ടായിരുന്നതിനാല്‍ മുഴ നീക്കം ചെയ്യുന്നത് അതീവ വെല്ലുവിളിയായിരുന്നു. ശാസ്ത്രക്രിയക്ക് മുമ്ബും ശേഷവും ആറ് യൂനിറ്റ് രക്തം നല്‍കേണ്ടി വന്നു. ലാപ്രോസ്‌കോപ്പി പോലുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പരമ്ബരാഗത ശാസ്ത്രക്രിയാ രീതികളാണ് തിരഞ്ഞെടുത്തത്. രോഗിക്ക് മറ്റ് രോഗങ്ങളൊന്നും തന്നെയില്ലാത്തതിനാല്‍ പെട്ടെന്ന് സുഖം പ്രാപിച്ചു. അവരുടെ ശരീരഭാരം 56 കിലോഗ്രാം ആയി കുറയുകയും ഇന്ന് ആശുപത്രി വിടുകയും ചെയ്തതായി ഡോക്ടര്‍ പറഞ്ഞു.

Dailyhunt