തിരുവനന്തപുരം : തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈദ്യുതി മന്ത്രി എം എം മണി ആശുപത്രി വിട്ടു. മന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായ സാഹചര്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സ്കാനിംഗ്‌ പരിശോധനയില്‍ പുതിയ രക്തസ്രാവ ലക്ഷണങ്ങളില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും കണ്ടെത്തിയിരുന്നു.

മെഡിക്കല്‍ കോളേജ് ഇ എന്‍ ടി വിഭാഗത്തില്‍ മന്ത്രി ചെക്കപ്പിനായെത്തിയപ്പോഴാണ് തലച്ചോറിലെ രക്തസ്രാവം കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച അഡ്മിറ്റ് ചെയ്തു. ശനിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും . തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുകയുമായിരുന്നു.