കോഴിക്കോട് : കരിപ്പൂരില്‍ ബഹ്റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലെത്തിയ വിമാനത്തിലെ നാല് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ .

കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കുമാണ് ആദ്യ ഘട്ട പരിശോധനയില്‍ത്തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടത് . ഇവരെ ആശുപത്രിയിലേക്ക് മാറ്റി .

ബഹ്റൈനില്‍ നിന്ന് ഇന്നലെ 184 പേരാണ് കേരളത്തില്‍ മടങ്ങിയെത്തിയത് . പുലര്‍ച്ചെ 12.40 നാണ് ഐ എക്സ് – 474 എയര്‍ ഇന്ത്യ എക്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത് .

ഇവരില്‍ രോഗലക്ഷണം കണ്ടെത്തിയവരെ മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ള പ്രവേശിപ്പിക്കാതെ റണ്‍വേയില്‍ തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കൊവിഡ് ഐസുലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയിരുന്നു . കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലാണ് ഇവരെ മാറ്റിയത് . ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു .