തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ വഴിയുളള മദ്യവില്‍പ്പന നഷ്ടക്കച്ചവടമാണെന്ന് ബാര്‍ ഉടമകള്‍. ബെവ്ക്യൂ ആപ്പിന് അനുമതി ലഭിച്ചതിന് പിന്നാലെ പുതിയ നിബന്ധനകളുമായാണ് ഉടമകള്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിന് മുന്നില്‍ ഉടമകള്‍ തങ്ങളുടെ ആവശ്യം നിരത്തി.

ബാറുകള്‍ വഴിയുള്ള മദ്യ വില്‍പ്പന നഷ്ടക്കച്ചവടമാണ്. 30 കോടി രൂപയുടെ ബിയര്‍ ബാറുടമകളുടെ കൈവശമുണ്ട്. ഇവയുടെ കാലാവധി ജൂണില്‍ അവസാനിക്കും. അതിനാലാണ് ബാര്‍ വഴിയുളള കച്ചവടത്തിന് സമ്മതിച്ചതെന്നും ഉടമകള്‍ പറയുന്നു.

വില്‍പ്പന തുടരണമെങ്കില്‍ നികുതിയിളവ് വേണം.ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കണം. ലൈസന്‍സ് ഫീസും കുറയ്ക്കണം. അല്ലെങ്കില്‍ ആദ്യഘട്ട വില്‍പ്പനക്കുശേഷം ബാറുമടമകള്‍ക്ക് പിന്‍മാറേണ്ടിവരുമെന്നും ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.