ആലപ്പുഴ: ജീവിത സായാഹ്നത്തില്‍ അക്ഷരങ്ങളെ തേടിപ്പിടിക്കുക മാത്രമല്ല, അതുകൊണ്ട് സമൂഹത്തിന് ഗുണപ്പെടുന്ന എെന്തല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുകയാണ് ഇവിടെയൊരു മുത്തശ്ശി. പേര് കാര്‍ത്യായനിയമ്മ. വയസ്സ് 98. സാക്ഷരത പഠിതാവ് മാത്രമല്ല, മലയാള അക്ഷരങ്ങളുടെ മുത്തശ്ശി കൂടിയാണവര്‍.
2018 ആഗസ്റ്റ് അഞ്ചുവരെ ഹരിപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്യായനിയമ്മയെ അയല്വാസികളല്ലാതെ പുറത്താരും അറിയില്ലായിരുന്നു. ഇന്ന് അവര്‍ മലയാളികളുടെ മുഴുവന്‍ മുത്തശ്ശിയാണ്. ഇളയ മകള്‍ അമ്മിണിയമ്മയുടെ മകളുടെ കൂടെയാണ് താമസം. പേരക്കുട്ടികളുടെ മക്കള്‍ പഠിക്കുന്നത് കണ്ടപ്പോള്‍ തോന്നിയ കൗതുകത്തില്‍നിന്നാണ് അക്ഷരങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നടുത്തത്. അത് പിന്നെ ആവേശമായി.
അക്ഷരങ്ങളുടെ പ്രണയവഴികളെക്കുറിച്ച് കാര്ത്യായനിയമ്മതന്നെ പറയും: ”അച്ഛന് കൃഷ്ണപിള്ള കുടിപ്പള്ളിക്കൂടത്തില്‍ ആശാനായിരുന്നു. അഞ്ച് പെണ്മക്കളെയും അച്ഛന്‍തന്നെ നിലത്തെഴുത്ത് പഠിപ്പിച്ചു. പള്ളിക്കൂടത്തിലൊന്നും േപായിട്ടില്ല. നാലാമത്തെ മകളാണ് ഞാന്‍. പിന്നീട് ഭര്‍ത്താവ് കൃഷ്ണപിള്ളയോടൊപ്പം 18ാം വയസ്സില്‍ ജീവിതം തുടങ്ങി.
കൂലിപ്പണിയായിരുന്നു കൃഷ്ണപിള്ളക്ക്. ഞാന്‍ അടുത്തുള്ള അമ്ബലങ്ങളില്‍ ചെറിയ പണികള്‍ക്ക് പോകും. രണ്ട് പെണ്മക്കളാണ് -പൊന്നമ്മയും അമ്മിണിയമ്മയും. ചെറുപ്പത്തില്‍ പഠിക്കാന്‍ നല്ല ആഗ്രഹമായിരുന്നു. പക്ഷേ, അന്നതിന് കഴിഞ്ഞില്ല”.
അക്ഷരവെളിച്ചം അവര്‍ പിന്നീട് തിരിച്ചുപിടിക്കുന്നത് 96ാം വയസ്സിലാണ്. സമീപവാസിയും സാക്ഷരത പ്രേരകുമായ സതി പഠിക്കാന്‍ വരുന്നോ എന്ന് ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. പിന്നെ കിട്ടിയ സമയം ഒട്ടും പാഴാക്കാതെ പഠനത്തോട് പഠനം. പുലര്‍ച്ച നാലിനൊക്കെ എഴുന്നേറ്റിരുന്ന് പഠിക്കുന്ന വല്യമ്മയെ വീട്ടുകാര്‍പോലും അത്ഭുതത്തോടെയാണ് കണ്ടത്.
പുസ്തകങ്ങള്‍ വായിക്കാനും നന്നായി മലയാളം എഴുതാനും ഇന്ന് കാര്ത്യായനിയമ്മക്കാകും. കണിച്ചനല്ലൂര് ഗവ. എല്‍.പി സ്കൂളില്‍ സാക്ഷരത പരീക്ഷ എഴുതുന്ന കാര്‍ത്യായനിയമ്മയുടെ ചിത്രം വൈറലായിരുന്നു. ആ പരീക്ഷയില്‍ അവര്‍ക്ക് ഒന്നാം റാങ്കും ലഭിച്ചു. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് എന്ന ബഹുമതിയും തേടിയെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചുവന്ന കാര്‍ത്യായനിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയനും സെക്രേട്ടറിയറ്റില്‍ വിളിച്ചുവരുത്തി അനുമോദിച്ചു.
പഠിച്ച അക്ഷരങ്ങള്‍ ജീവിതത്തില്‍ ഉപയോഗപ്പെടുത്താനും അവര്‍ മറന്നില്ല. ക്വാറന്റീനില്‍ കഴിയുന്ന മലയാളികള്‍ക്ക് ആശ്വാസത്തിെന്റ വാക്കുകള്‍ കത്തുരൂപത്തില്‍ തയാറാക്കി അവര്‍ക്ക് കലക്ടര്‍ക്ക് കൈമാറി. ഏഴാം ക്ലാസില്‍ ഓണ്‍ലൈന്‍ പഠനത്തിെന്റ തിരക്കിലാണിപ്പോള്‍. ദൈവം ആയുസ്സ് നല്കുകയാണെങ്കില് ഇനിയും തുടര്‍പഠനത്തിന് തയാറാണെന്ന് 98െന്റ ചെറുപ്പത്തിലും അവര്‍ പറയുന്നു. എല്ലാറ്റിനും കൂട്ടായി സാക്ഷരത പ്രേരക് സതിയും പേരക്കുട്ടികളും കുടുംബവും ഒപ്പമുണ്ട്.