ന്യൂഡല്‍ഹി: അഡ്വ. പ്രശാന്ത് ഭൂഷണിനെ കോടതിയലക്ഷ്യ കേസില്‍ ശിക്ഷിച്ച നടപടി പരിശോധിച്ച്‌, അദ്ദേഹത്തിന് അഭിഭാഷകനായി തുടരാന്‍ നിയമപരമായി അര്‍ഹതയുണ്ടോ എന്നതില്‍ തീരുമാനം എടുക്കണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഡല്‍ഹി ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.

”വിഷയത്തില്‍ നിയമപരമായ വസ്തുതകള്‍ പരിശോധിച്ച്‌ കഴിയും വേഗം തീരുമാനം എടുക്കാന്‍, പ്രശാന്ത് ഭൂഷണ്‍ എന്‍റോള്‍ ചെയ്ത ഡല്‍ഹി ബാര്‍ കൗണ്‍സിലിനോട് നിര്‍ദേശിക്കാന്‍ പ്രമേയത്തിലൂടെ തീരുമാനിച്ചിരിക്കുന്നു” -കൗണ്‍സില്‍ അറിയിച്ചു. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് അനുവദിക്കുക, അഭിഭാഷക നിയമത്തിന്റെ പിന്‍ബലത്തില്‍ ചില സാഹചര്യങ്ങളില്‍ ലൈസന്‍സ് പിന്‍വലിക്കുക, സസ്പെന്‍ഡ് ചെയ്യുക തുടങ്ങി വിപുലമായ അധികാരങ്ങളുള്ള സംവിധാനമാണ് അതതു സംസ്ഥാനങ്ങളിലെ ബാര്‍ കൗണ്‍സിലുകള്‍.

കോടതിയലക്ഷ്യ കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രശാന്ത് ഭൂഷണെ സുപ്രിംകോടതി ശിക്ഷിച്ചത്. ഒരു രൂപ പിഴ അടക്കാനായിരുന്നു നിര്‍ദേശം. പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിക്കുയും ചെയ്തിരുന്നു.