നെബ്രസ് ക്കാ : നിയമ വിരുദ്ധമായി ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലായ്മ ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ബില്ലില്‍ നെബ്രസ്ക്കാ ഗവര്‍ണര്‍ പീറ്റ റിക്കറ്റ്സ് ആഗസ്റ്റ് 15 ശനിയാഴ്ച ഒപ്പുവച്ചു.ഇതു സംബന്ധിച്ചുള്ള ബില്‍ ആഗസ്റ്റ് 13 വ്യാഴാഴ്ച നിയമസഭ 8 നെതിരെ 33 വോട്ടുകളോടെ പാസ്സാക്കിയിരുന്നു.

പരിഷ്കൃത സമൂഹത്തില്‍ ഗര്‍ഭസ്ഥ ശിശുക്കളെ ജനിക്കാന്‍ അനുവദിക്കാതെ പിച്ചിചീന്തുന്നത് നിയമം മൂലം നിരോധിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മെഡിക്കല്‍ എമര്‍ജന്‍സി സാഹചര്യത്തെ ബില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നെബ്രാസ്ക്ക ഒരു പ്രോ-ലൈഫ് സംസ്ഥാനമാണ്. നിയമസഭാ സാമാജികര്‍ അംഗീകരിച ഈ ബില്‍ നമ്മുടെ സംസ്കാരം ശക്തിപ്പെടുത്തുന്നതിനുള്ള ആദ്യ പടിയാണ് , ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച ശേഷം നടത്തിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഡിസ് മെമ്ബര്‍മെന്റ് അബോര്‍ഷന്‍, അലഭാമ അര്‍ക്കന്‍സാസ്സ് , ഒഹായോ , ഒക്കലഹോമ , ടെക്സസ്സ് , വെസ്റ്റ് വെര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ നിരോധിച്ചിരുന്നു. ആഗസ്റ്റ് 28 മുതല്‍ ഈ നിയമം അര്‍ക്കന്‍സാസില്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് യു.എസ്. കോര്‍ട്ട് ഓഫ് അപ്പീല്‍സ് അനുമതി നല്‍കിയിട്ടുണ്ട്.

ഗര്‍ഭഛിദ്രത്തിനെതിരേയും സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെയും ശക്തമായ നടപടികളാണ് ട്രമ്ബ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷ മൊഴികെ, ഭൂരിപക്ഷം അമേരിക്കക്കാരും ഇതിനെ അനുകൂലിക്കുന്നവരാണ്.