ലണ്ടൻ: കോവിഡ് ബാധിച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സണെ ലണ്ടനിലെ സെന്‍റ്. തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്.

അദ്ദേഹത്തെ ചികിത്സിക്കുന്ന ആരോഗ്യവിദഗ്ധർ ആണ് വെന്‍റിലേറ്റര്‍ സഹായം ആവശ്യമായി വരുമെന്ന് അറിയിച്ചത്. കോവിഡ് രോഗികള്‍ക്ക് ശ്വാസതടസം ഉണ്ടാകുന്നതിനാല്‍ ഓക്‌സിജന്‍ ആവശ്യമാണ്. അതിനുവേണ്ടിയാണ് വെന്‍റിലേറ്റര്‍ സഹായം ലഭ്യമാക്കുന്നത്. ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.

വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രിയുടെ ചുമതലകള്‍ താത്ക്കാലികമായി വഹിക്കാന്‍ ബോറിസ് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.